Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI

റോബോട്ടുകൾക്കും എഐക്കും നികുതി ചുമത്തണമെന്ന് ബിൽ ഗേറ്റ്സ്

വാഷിംഗ്ടൺ: നിർമിതബുദ്ധിയുടെയും (എഐ) ഓട്ടോമേഷന്‍റെയും കടന്നുകയറ്റം മൂലം മനുഷ്യരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ വേണമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്.

തന്‍റെ ഔദ്യോഗിക ബ്ലോഗായ "ഗേറ്റ്സ് നോട്ട്സിൽ' പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചില തൊഴിൽ മേഖലകൾ മനുഷ്യർക്കായി മാത്രം സംവരണം ചെയ്യണമെന്നും റോബോട്ടുകൾക്കും എഐ ടോക്കണുകൾക്കും പ്രത്യേക നികുതി ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്.

മനുഷ്യരുടെ മേൽനോട്ടമില്ലാതെ പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങൾ തുടക്ക-ഇടത്തരം തലങ്ങളിലുള്ള നിരവധി തൊഴിലുകൾ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും, ഇതിനെ നേരിടാൻ സർക്കാരുകളുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ പൊതുഭരണ സംവിധാനങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും രൂപീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളെപ്പോലെ ചില മേഖലകൾ നിർബന്ധമായും മനുഷ്യർക്കായി മാത്രം മാറ്റിവയ്ക്കുന്ന ‘ഹ്യൂമൻ റിസർവ്ഡ്' രീതിയാണ് ഗേറ്റ്സ് നിർദേശിക്കുന്നത്. വിദ്യാഭ്യാസം, മാനസികാരോഗ്യം, രോഗികൾക്ക് അതീവ ഗുരുതരമായ വിവരങ്ങൾ കൈമാറൽ തുടങ്ങിയ മാനുഷിക സഹാനുഭൂതി ആവശ്യമുള്ള മേഖലകളിൽ എപ്പോഴും മനുഷ്യർതന്നെ പ്രധാന സ്ഥാനങ്ങളിൽ തുടരണം. മറ്റ് ജോലികളിലേക്കു വേഗത്തിൽ മാറാൻ സാധിക്കാത്ത സാധാരണ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ഇത്തരം സംവരണം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മനുഷ്യ തൊഴിലാളികളെ നിയമിക്കുമ്പോൾ ഉയർന്ന പേ റോൾ നികുതി നൽകേണ്ടിവരുമ്പോൾ, റോബോട്ടുകളെ ബിസിനസ് ചെലവായി കമ്പനികൾക്ക് എഴുതിത്തള്ളാൻ സാധിക്കുന്നത് മനുഷ്യരെ ഒഴിവാക്കാൻ പ്രോത്സാഹനമാകുന്നുണ്ടെന്ന് ഗേറ്റ്സ് നിരീക്ഷിച്ചു. ഇതിനു പരിഹാരമായി എഐ ടോക്കണുകൾക്കും റോബോട്ടുകൾക്കും പ്രത്യേക നികുതി ഏർപ്പെടുത്തണം. ഇതുവഴി ലഭിക്കുന്ന വരുമാനം തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുനർപരിശീലനം നൽകാനും സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കാനും വിനിയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സോഫ്റ്റ്‌വേർ എൻജിനിയറിംഗ്, സെയിൽസ്, കസ്റ്റമർ സപ്പോർട്ട്, പാരാലീഗൽ തുടങ്ങിയ വൈറ്റ് കോളർ ജോലികളെയാണ് എഐ ആദ്യം ബാധിക്കുകയെന്നും ഈ ദശകത്തിന്‍റെ അവസാനത്തോടെ നിർമാണ, ഹോസ്പിറ്റാലിറ്റി മേഖലകളിലും യന്ത്രവത്കരണം വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.

പ്രത്യേകിച്ച് കരിയർ ആരംഭിക്കുന്ന ചെറുപ്പക്കാർക്ക് എൻട്രി-ലെവൽ തൊഴിലവസരങ്ങൾ കുറയുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ഈ അഭൂതപൂർവമായ സാങ്കേതിക വെല്ലുവിളിയെ കൃത്യമായ ആസൂത്രണത്തോടെ നേരിട്ടാൽ മാത്രമേ ലോകത്ത് സമത്വം ഉറപ്പാക്കാൻ സാധിക്കൂവെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.

National

വിദേശ സൈബർ ആക്രമണം; എഐ ഇംപാക്ട് സമ്മിറ്റിന് ജി20 നിലവാരത്തിലുള്ള സുരക്ഷാ കവചം

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിന് അതീവ ജാഗ്രതാ നിർദേശം നൽകി സുരക്ഷാ ഏജൻസികൾ. സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 20 വരെ ജി20 നിലവാരത്തിലുള്ള സുരക്ഷാ കവചം സജ്ജമാക്കിയതായി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മുതിർന്ന സൈബർ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. വിദേശത്തു നിന്നുള്ള സൈബർ ആക്രമണകാരികളിൽനിന്ന് തുടർച്ചയായ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.

സർക്കാർ വെബ്‌സൈറ്റുകളെ ലക്ഷ്യം വച്ച് മാൽവെയറുകൾ പടർത്താൻ ഹാക്കർമാർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വെബ്‌സൈറ്റുകളിലെ പോരായ്മകൾ കണ്ടെത്തി വൈറസുകൾ കടത്തിവിടുന്ന രീതിയാണിത്.

പ്രതിനിധികളുടെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെയും സെഷൻ ടോക്കണുകൾ തട്ടിയെടുക്കുക, വ്യാജ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ വഴി വിവരങ്ങൾ ചോർത്തുക എന്നിവയും ഭീഷണികളിലുണ്ട്. പ്രധാന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ സ്തംഭിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിഡോസ് ആക്രമണങ്ങളും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള റാൻസംവെയർ ആക്രമണങ്ങളും സൈബർ കുറ്റവാളികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത സമ്മേളനത്തിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ തടയാൻ സൈബർ ടീമുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്‍റർനെറ്റ് സേവനദാതാക്കളുടെ കാലഹരണപ്പെട്ട റൂട്ടറുകൾ ഉപയോഗപ്പെടുത്തി ആക്രമണം നടത്താൻ വിദേശ ഹാക്കർമാർ ശ്രമിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

District News

നിർമിതബുദ്ധി ഗവേഷണത്തിൽ അരുവിത്തുറ കോളജിൽ പ്രഭാഷണ പരമ്പര

അരുവിത്തുറ: സെന്‍റ് ജോർജ്സ് കോളജിലെ റിസർച്ച് & പിജി കെമിസ്ട്രി ഡിപ്പാർട്ട്മെന്‍റും കെംസ്പയർ ക്ലബും ചേർന്ന് സംഘടിപ്പിച്ച അലുംമ്നി പ്രഭാഷണ പരമ്പരയുടെ ഭാഗമായി നിർമിതബുദ്ധി ഗവേഷണത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

സെന്‍റ് ജോർജ്സ് കോളജ് കെമിസ്ട്രി പൂർവ വിദ്യാർഥിയും എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ അസിസ്റ്റന്‍റ് പ്രഫസറുമായ ഡോ. മെറിൻ ജോസഫ് ആണ് പ്രഭാഷണം നിർവഹിച്ചത്.

ഗവേഷണരംഗത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപകരണങ്ങൾ നൽകുന്ന പിന്തുണയും അവയുടെ പ്രായോഗിക ഉപയോഗങ്ങളും അവർ വിശദീകരിച്ചു.

ലിറ്ററേച്ചർ റിവ്യൂ, ഡാറ്റ അനാലിസിസ്, പ്രബന്ധ തയാറാക്കൽ എന്നിവയിൽ എഐയുടെ പങ്ക് അവർ സജ്ജീകരണങ്ങളോടു കൂടെ അവതരിപ്പിച്ചു.

പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. സിബി ജോസഫ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, കെംസ്പയർ ക്ലബ് അനിമേറ്റർ ഡോ. നിഹിത ലിൻസൺ എന്നിവർ സന്നിഹിതരായിരുന്നു.

യുജി, പിജി വിദ്യാർഥികളുടെ സജീവ സാന്നിധ്യം പരിപാടിയെ ആവേശകരമാക്കി.

Latest News

Corehub Up